Pages

Saturday 18 January 2014

തേങ്ങുന്ന മാതൃ ഹൃദയം

ജോലി സംഭന്ധിച്ച തിരക്കിനിടയില്‍ ആ മുഖം മാറി നിന്ന് എന്റെ  മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് ഞാന്‍ അത്ര ഗൌനിചിരുന്നില്ല ....പക്ഷെ കുറെ സമയം അവിടെ ചുറ്റി പറ്റി നിന്ന് ഞാന്‍ തിരക്കില്‍ നിന്നൊഴിവായി എന്ന് മനസ്സിലായപ്പോള്‍ അവന്‍ എന്റെ അടുത്തേക്ക് വന്നു ....സലാം പറഞ്ഞു കൈ തന്നപ്പോള്‍ വല്ലാതെ ചൂട് പിടിച്ച രക്തം  ഞരമ്പുകളിലൂടെ ശീഘ്രം കുതിച്ചു പായുന്ന  പോലെ തോന്നി....

എന്നെ അറിയോ എന്നാ ചോദ്യം എന്നെ വിഷമതിലാക്കി....ഇത്രയും നേരം എന്നെ കാണാന്‍ വേണ്ടി കാത്തു നിന്ന ഇയാള്‍ ആരായിരിക്കാം എന്ന് മനസ്സില്‍ വല്ലാതെ വേവലാതിപ്പെടാന്‍ തുടങ്ങി....മുഖ പുസ്തകത്തില്‍ സുഹൃത്താണെന്നും നിങ്ങളെ നേരില്‍  കാണാന്‍ ഒരു പാട് ആഗ്രഹിചിരുന്നെന്നും പറയുമ്പോള്‍ ഇതിനു മാത്രം എന്താണ് എന്നില്‍ നിന്ന് ഇയാള്‍ക്ക് കിട്ടിയത് എന്ന് ഞാന്‍ സംശയിച്ചു കൊണ്ടേ ഇരുന്നു...മുറിച്ചു മുറിച്ചു സംസാരിക്കുന്ന അവന്‍ എന്നെ ഇടയ്ക്കിടയ്ക്ക് ഇക്ക എന്ന് വിളിക്കുമ്പോള്‍ യാന്ത്രികമായി അവന്റെ ജേഷ്ടന്റെ സ്ഥാനത് എത്തിപ്പെട്ട പോലെ തോന്നി....മൂന്നു മണിക്ക് ജോലി അവസാനിക്കും എന്ന് പറഞ്ഞപ്പോള്‍ അത് കഴിഞ്ഞു  ഞാന്‍ വരാം എന്ന് പറഞ്ഞു അവന്‍ പിരിഞ്ഞു...

              അല്ഖോറില്‍ നിന്നും ദോഹയിലെക്കുള്ള നൂറ്റി രണ്ടാം നമ്പര്‍ ബസ്സില്‍ ഒരുമിച്ചൊരു യാത്ര....ഇടയ്ക്കു എന്നെ ഒന്ന് പ്രശംസിച്ചു....ഇക്കയുടെ മുഖം എപ്പോഴും ചിരിച്ചു കൊണ്ടാണെന്ന് തോന്നുന്നു....അല്ലെങ്കിലും ജീവിതത്തില്‍ ഒരു പ്രയാസവും ഇല്ലാത്ത ആള്‍ക്ക് മാത്രമേ ഇങ്ങിനെ മന്ദസ്മിതനായി ഇരിക്കാന്‍ പറ്റൂ ....ഹയ്യട എന്നാ ഭാവത്തില്‍ അവന്റെ വാദത്തെ നിഷേധിച്ചു കൊണ്ട് അവന്റെ വിചാരങ്ങള്‍ തകര്‍ത്തു കൊണ്ടും ഞാനും മുന്നേറി....ആത്മാര്‍ഥമായ ഒരു അടുപ്പം അര മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ തമ്മില്‍ കൈ വന്നിരുന്നു....

        ഗൌരവമായ ചര്‍ച്ചയിലേക്ക് കടന്നത്‌ വൈകിയാണെങ്കിലും അവന്റെ വേദനയുടെ ഒരംശം എങ്കിലും ഒപ്പം പങ്കു വെച്ചേക്കാം എന്ന് ഞാനും ആഗ്രഹിച്ചു....ഒപ്പം നിങ്ങളോടും കൂടി ആവാം എന്ന് വെച്ചതിന്റെ പൊരുള്‍ നിങ്ങള്ക്ക് വഴിയെ മനസ്സിലായിക്കോളും ...

                              രണ്ടു ആണ്മക്കള്‍ ആണ് അവന്റെ വീട്ടില്‍  ആകെ ഉള്ളത്...ഇവന്‍ ആണ് ഇളയവന്‍ ....വാപ്പ മരണപ്പെട്ടിട്ട് എട്ടു വര്ഷം കഴിഞ്ഞു....ജേഷ്ടന്‍ കല്യാണം കഴിച്ചത് വാപ്പയുടെ ബന്ധുവിനെ തന്നെയാണ്....മാറി താമസിക്കുകയും ചെയ്തു....ഇപ്പോള്‍ ഇവനും ഭാര്യയും രണ്ടു മക്കളും ഉമ്മയും തറവാട്ടില്‍ ആണ് താമസം ...ജേഷ്ടന്‍ മാറി താമസിച്ചതിനു ശേഷം തറവാട്ടില്‍ കയറുകയോ ഉമ്മയുടെ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്യാറില്ല....മറ്റു ചില പ്രശ്നങ്ങള്‍ കൂടി തല പൊക്കിയപ്പോള്‍ കാര്യങ്ങള്‍ രൂക്ഷമായി....ഇക്കാര്യം ചോദിച്ചു വന്നവരോടൊക്കെ അവന്‍ പറഞ്ഞ കാരണം ഉമ്മാക്ക് അവനോടു സ്നേഹമില്ലെന്നും അനിയനെ കൂടുതലായി സ്നേഹിക്കുന്നു എന്നതും ആണ്...റമദാന്‍ മാസത്തില്‍ പോലും അവന്റെ വീട്ടില്‍ കയറി ഉമ്മയോട് രണ്ടു വാക്ക് സംസാരിക്കാന്‍ പോലും അവന്‍ തയ്യാറാവുന്നില്ല എന്ന് വന്നപ്പോള്‍ അനിയന്‍ തൊട്ടടുത്ത പള്ളിയിലെ ഖാസിയോടു ഈ വിവരങ്ങള്‍ സംസാരിച്ചു....പതിവായി നമസ്കാരത്തിന് വരുന്ന അവന്‍ അന്ന് പള്ളിയില്‍ ഉണ്ടാവും എന്ന് മനസ്സിലാക്കിയ ഖാസി മാതാവിനോടുള്ള കടമ എന വിഷയത്തില്‍ അവനു കുറച്ചു ക്ലാസ് എടുത്തു കൊടുത്തു...അന്ന് വൈകുന്നേരം അവന്‍ ഒരു കിലോ നാരങ്ങയും വാങ്ങി തറവാട്ടില്‍ വന്നു കോലായില്‍ ഗ്രില്സും ചാരി നിന്ന് ഉമ്മാനെ വിളിച്ചു...ഉമ്മ എന്റെ മോന്‍ വന്നല്ലോ എന്നാ ആശ്വാസത്തില്‍ കയറി ഇരിക്കാന്‍ കസേര വെച്ച് കൊടുത്തെങ്കിലും അവന്‍ ഇരുന്നില്ല ....കയ്യില്‍ ഉള്ള നാരങ്ങാ പൊതി ഉമ്മയുടെ കയ്യില്‍ കൊടുത്തിട്ട് പള്ളിയിലെ ഉസ്താദ് പറഞ്ഞിട്ടാണ് ഞാന്‍ ഇത് കൊണ്ട് വന്നത് എന്ന് പറഞ്ഞു വന്നത് പോലെ ഇറങ്ങി പോയി....

                  തലയിണയുടെ ഉള്ളില്‍ നിന്ന് വെളുത്ത കടലാസില്‍ നൂല് കൊണ്ട് വരിഞ്ഞു കെട്ടിയ അറബി ആയത്തുകള്‍ കിട്ടിയപ്പോള്‍ ഉമ്മ ഒന്ന് പതറി....എന്തായിരിക്കും ഇത് എന്ന് പേടിച്ച ഉമ്മ വീട്ടിനടുത്തുള്ള ഒരു മുസ്ലിയാരുടെ അടുത്ത് പോയി കാര്യം തിരക്കി....അപ്പോള്‍ മുസ്ലിയാര്‍ അതിനകത് അറബിയില്‍ തന്റെയും മൂത്ത മകന്റെയും പേര് എഴുതിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു കൊടുത്തു....അങ്ങിനെ ഉമ്മ അവനെ ശപിച്ചു കൊണ്ട് അവിടുന്നിറങ്ങി...ഖത്തറില്‍ ഉള്ള മകനെ വിളിച്ചു കരഞ്ഞു കൊണ്ട് കാര്യങ്ങള്‍ അറിയിച്ചു കുറച്ചു കഴിയുമ്പോഴേക്കും ബി പി രോഗി ആയ ആ ഉമ്മ തളര്‍ന്നു കിടപ്പിലായി....ടെന്ഷ കൂടിയത് കാരണം കിട്നിയെ ബാധിച്ചു എന്നും ഒരാഴ്ച കിടക്കണം എന്നും ഹോസ്പിറ്റലില്‍ നിന്നും ഡോക്ടര്‍ ഉപദേശിച്ചു....ഉമ്മാക്ക് ഒരു കിഡ്നി മാത്രമേ നിലവില്‍ ഉള്ളൂ....ഡയാലിസിസ് വേണ്ടി വരുന്ന അവസ്ഥയില്‍ നിന്ന് താല്‍ക്കാലികമായി ആ ഉമ്മ രക്ഷപ്പെട്ടു....എന്നാല്‍ ഇന്നും തന്റെ മകന്‍ എന്തിനു തന്നോട് ഇത് ചെയ്തെന്നോ എന്തിനാണ് അവന്‍ എന്നെ ഉപദ്രവിക്കുന്നത് എന്നോ ഒക്കെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ ആവാതെ ഇളയ മകനും ഭാര്യയും പ്രയാസപ്പെടുന്നു....കരഞ്ഞു കണ്ണീര്‍ ഒളിപ്പിച്ചു ഇരിക്കുന്ന ആ ഉമ്മയുടെ വേദനക്ക് സമാശ്വസിപ്പിക്കാന്‍ പോലും ആവാതെ പ്രയാസപ്പെടുന്ന എന്റെ ഈ മുഖ പുസ്തക സുഹൃത്തിനെ ആശ്വസിപ്പിക്കാന്‍ പോലും ആവാതെ യാത്ര ചോദിച്ചു മടങ്ങുമ്പോള്‍ അവന്റെ ജെഷ്ടനെ എങ്ങാനും എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആശിച്ചു പോയി
    

No comments:

Post a Comment