Pages

Sunday 19 January 2014

പാനസോണികിന്റെ സ്ക്രൂ ബംഗാളിയുടെ ബുദ്ധി








റാസല്‍ ഖൈമ യിലെ സൂഖ് മാരീസില്‍ ജോലി ചെയ്യുന്ന കാലത്ത് റൂമിലെ ടെലിവിഷന്‍ തകരാര്‍ ആയപ്പോള്‍ അത് റിപ്പയര്‍ ചെയ്യാന്‍ വേണ്ടിയാണ് ഞാനും സുഹൃത്ത് റഹീമും കൂടി മുത്തലിബിന്റെ അടുത്ത് എത്തുന്നത്‌ ....തടിച്ചു കുറുകിയ പാകിസ്ഥാനി സ്വദേശി....കവിളിനകത്തു നെഷ്വാര്‍ വെച്ച് അതിന്റെ ലഹരിയില്‍ ആണ് മുഴുവന്‍ ജോലിയും അദ്ദേഹം ചെയ്യുന്നത്....വളരെ നല്ല കഴിവുള്ള ടെക്നീഷ്യന്‍ ആണെന്നാണ്‌ മുത്തലിബ് അറിയപ്പെടുന്നത്....പെഷാവാര്‍ സ്വദേശി ആണ്...ജോലിയോട് അങ്ങേ അറ്റം ആത്മാര്‍ഥത ഉള്ളയാള്‍ ....പരിജയപ്പെട്ടതിനു ശേഷം ആ സൌഹൃദം കാത്തു സൂക്ഷിക്കാന്‍ ഞങ്ങള്‍ പരസ്പരം ശ്രമിച്ചിരുന്നു....ഒരു ദിവസം മുത്തലിബിന്റെ ഫോണ്‍ കാള്‍ വന്നു....അവനു ജോലിയില്‍ സഹായിക്കാന്‍ ഒരു സഹായി വേണം എന്നതായിരുന്നു ആവശ്യം .....ശ്രമിക്കാം എന്ന് പറഞ്ഞു വെച്ച് ഫോണ്‍ വെച്ചപ്പോഴാണ് എന്റെ ബംഗാളി സുഹൃത്ത് അലാവുദ്ധീന്‍ ഒരാളെ പറ്റി പറഞ്ഞ കാര്യം പറഞ്ഞത് ...അങ്ങിനെ അലാവുദ്ധീന്‍ സുഹൃത്തിനെ കൂട്ടി എന്റെ അടുത്ത് വന്നു.....ഞങ്ങള്‍ മൂന്നു പേരും കൂടി മുതലിബിനെ പോയി കണ്ടു അലാവുദ്ധീന്റെ സുഹൃത്തിനെ പരിജയപ്പെടുത്തി കൊടുത്തു.....





                       പിറ്റേ ദിവസം മുത്തലിബിന്റെ ഫോണ്‍ കാള്‍ വന്നപ്പോള്‍ ഞാന്‍ വെറുതെ പരിഭ്രമിച്ചു ...ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടോ ആവോ?...മുത്തലിബ് ഫോണ്‍ എടുത്ത ഉടനെ ചിരിയോടു ചിരി....എന്നിട്ട് പറഞ്ഞു....നിന്നെ ഒന്ന് കാണാനുണ്ട്....നീ ഇങ്ങോട്ട് വാ....ചിരിയോടു കൂടി ഉള്ള വിളി ആയതിനാല്‍ ഗൌരവം ഉള്ള വിഷയം അല്ല എന്ന് മനസ്സിലാക്കി അപ്പോള്‍ തന്നെ ഞാന്‍ അവന്റെ കടയിലേക്ക് നടന്നു....മുത്തലിബ് സംഭവം വിവരിച്ചു....അതിങ്ങനെ ആയിരുന്നു

                         ബംഗാളി ജോലിക്ക് വന്ന ഉടനെ നാഷണല്‍ പാനസോണിക് ടേപ്പ് റിക്കാര്‍ഡര്‍ എടുത്തു കൊടുത്തു അതിന്റെ കമ്പ്ലൈന്റ് പറഞ്ഞു കൊടുത്തു കൊണ്ട് അത് റിപ്പയര്‍ ചെയ്യാന്‍  ആവശ്യപ്പെട്ടു ....അങ്ങിനെ റിപ്പയര്‍ ചെയ്തു കഴിഞ്ഞു ബംഗാളി മുതലിബിനു അത് കാണിച്ചു കൊടുത്തു....മേശയ്ക്കു പുറത്തു കുറെ സ്ക്രൂകള്‍ ബാക്കി ഇരിക്കുന്നത് കണ്ടപ്പോള്‍ മുത്തലിബ് ചോദിച്ചു....

ഭായ് ....യെ സ്ക്രൂ  നഹീ രഖാ

വോ മുഷ്കില്‍ നഹീ സാബ്....കോമ്പനീ ഇസമേ സ്യാദാ രഖാ താ

(അത് സാരമില്ലാ സായിബെ ...കമ്പനി ഇക്കണ്ട സ്ക്രൂകള്‍ ഒക്കെ ചുമ്മാ വെചെക്കുവാണെന്ന് )  

2 comments:

  1. ഒരു കുഞ്ഞു ചിരി മാത്രം ചിരിച്ചു പോകുന്നു

    ReplyDelete