Pages

Wednesday 30 October 2013

കുരുത്തം കെട്ടവന്‍

തേങ്ങാ കൂട്ട, കണ്ണാടി കൂട്ട എന്നൊക്കെ അറിയപ്പെടുന്ന ഈ വലിയ കൂട്ടക്കു ചില പ്രത്യേകതകള്‍ ഉണ്ട്.....ഇവനിപ്പോ ഇതെന്താ ഒരു വിലയും ഇല്ലാത്ത ആര്‍ക്കും വേണ്ടാത്ത തേങ്ങാ കഥയുമായി ഇറങ്ങിയത് എന്ന് വിജാരിക്കണ്ട....തേങ്ങയെ വേണ്ടായത് പോലെ തേങ്ങാ കൂട്ടയും ഇനി അന്യം നിന്ന് പോകരുതല്ലോ എന്നാഗ്രഹിചിരിക്കുംപോഴാനു മനസ്സ് പണ്ടെങ്ങോ കേട്ട ഒരു കഥയിലേക്ക് ഓടി പോയത്.... അപ്പൊ തേങ്ങ ഇല്ലാതെ കൂട്ട മാത്രം ഒരു പോക്കിരിയുടെ ആയുധം ആകേണ്ടി വന്ന കഥ പറഞ്ഞു തരാം ...ഈ കണ്ണാടി കൂട്ട എല്ലാ വീടുകളിലും ഉണ്ടാവില്ല ....വായ്പ വാങ്ങി ആണ് കൂടുതല്‍ ആള്‍ക്കാരും തേങ്ങ പെറുക്കി കൂട്ടാന്‍ ഈ കൂട്ട ഉപയോഗിക്കുന്നത്..... ഇവിടെ കൂട്ട ഒരു കരുവാക്കപെടുകയായിരുന്നു എന്നതാണ് സത്യാവസ്ഥ ....മാത്രമല്ല വളരെ അതികം ഉപകാരിയും യാതൊരു ഉപദ്രവവും ചെയ്യാത്ത ആളുമാണ് ഈ കൂട്ട ....അപ്പോള്‍ പിന്നെ നമുക്ക് മൂപ്പരെ തല്‍ക്കാലം മൂലയ്ക്ക് വെച്ച് കാര്യതിലോട്ടു കടക്കാം ....

     ഇനി വായനക്കാര്‍ ഒരു അമ്പതു വര്ഷം പുറകോട്ടു സഞ്ചരിക്കണം .....അന്നത്തെ കാലത്തെ ഞങ്ങളുടെ ഗ്രാമീനതയിലെ എണ്ണപ്പെട്ട പോക്കിരികളില്‍ ഒരാളായിരുന്നു മൊയ്തൂക്ക ....മൂപ്പരുടെ അടുത്ത സുഹൃത്ത് ആണ് മൂസ്സക്ക....ഈ മൂസ്സക്ക ഒരു പഞ്ച പാവം പിടിച്ച മനുഷ്യനും എന്നാല്‍ മോയ്തൂക്കയുടെ കല്പനകള്‍ അപ്പടി അനുസരിക്കുകയും ചെയ്യുന്ന പ്രകൃതം ആണ്....അതിനു ഒരു പ്രധാന കാരണം മൂസ്സക്ക സാമ്പത്തികമായി അല്പം താഴെയും മൊയ്തൂക്ക മറിച്ചും ആയിരുന്നു....ചക്ക കൊയ്യുക,പശുവിനെ തീറ്റിക്കുക, മുറ്റം വൃത്തി ആക്കുക ,തേങ്ങ പറിക്കുമ്പോള്‍ പെറുക്കി കൂട്ടാന്‍ സഹായിക്കുക,ഇതെല്ലാം മൂസ്സാക്കാന്റെ കടമയും ആണ്....അവിടെ ഒരു കൊച്ചു തമ്പ്രാനെ പോലെ മൊയ്തൂക്ക നോക്കി ഇരിക്കുക എന്നതല്ലാതെ ഒരു പണിയും എടുക്കില്ല ....അതായത് മോയ്തൂക്കാന്റെ വാപ്പ തന്നെ മൂപ്പരെ പറ്റി പറയുന്നത് ഇങ്ങിനെ....

ഭൂമീല് കുനിഞ്ഞു  പോന്നയിനു മടിയുള്ള കിബ്രനാ ഇബിട്ത്തെ മൊയ്തു..    

ഒരു വൈകുന്നേരം മൊയ്തൂക്ക മൂസ്സാക്കനെ നമ്മള്‍ നേരത്തെ മൂലയ്ക്ക് വെച്ച കണ്ണാടി കൂട്ടയില്‍ കയറ്റി ഇരുത്തി....തലയില്‍ എടുത്തു വെച്ച് നടക്കാന്‍ തുടങ്ങി....

എങ്ങോട്ടാ മൊയ്തു ഞെന്നെ കൊണ്ടോന്നെ?

ഇഞ്ഞി മിണ്ടാണ്ടാട രുന്നോ ....

മൂസ്സാക്കാകും സംഗതി നല്ല രസം തോന്നി...മോയ്തൂക്കാന്റെ തലേല്‍ ഏറി ഒരു സുഘ യാത്ര... മൂസ്സക്ക നന്നായി ആസ്വദിച്ചു കൊണ്ടിരിക്കെ ആണ് മൊയ്തൂക്ക തന്നെ തന്റെ വീട്ടിലാണ് എത്തിക്കുന്നത് എന്ന് മനസ്സിലായത്...

എന്തെങ്കിലും ചോദിക്കുന്നതിലും മുമ്പേ മൊയ്തൂക്ക മൂസ്സെക്കാന്റെ ഉമ്മ മറിയോമ്മാനെ വിളിക്കാന്‍ തുടങ്ങി...

മറിയോമ്മാ ....ഇങ്ങളെ മോനെ കൊണ്ടോന്നുക്കുണ്ട് ....എട്യാളീ ഇടണ്ട്യെ?   ....

ന്റെ പടച്ചോനെ ....ന്ത്ന്നാ മോയ്തുവോ ഞ്ഞി കളിക്കുന്നെ എന്ന് മറിയുമ്മ ചോദിക്കുമ്പോഴേക്കും മൊയ്തൂക്ക മൂസ്സാക്കാനെ തേങ്ങ നിലതിടുന്ന ലാഘവത്തില്‍ ഡെലിവറി ചെയ്തു....

മറിയുമ്മ ആകെ ദേഷ്യം പിടിച്ചു കലി  ഇളകി  അള്ളോ ന്റെ മോനെ ഈ പറങ്കി കൊല്ലുന്നേ ന്നും പറഞ്ഞു കൊണ്ട് നെഞ്ഞത്തടി തുടങ്ങി .....പക്ഷെ നമ്മുടെ മൊയ്തൂക്ക പരിസരത്ത് നിന്നും ഉടനടി മുങ്ങിയിരുന്നു.....മൂസ്സെക്കയാവട്ടെ മേലാകസകലം വേദനിച്ചു ഞരങ്ങുകയും മൂളുകയും ചെയ്തു കൊണ്ടിരിക്കുന്നു....മറിയുമ്മ മൂസ്സക്കാന്റെ കയ്യും പിടിച്ചു മോയ്തൂക്കാന്റെ വീട്ടിലേക്കു നടന്നു ...

എന്താ മറിയെ ഇഞ്ഞിങ്ങനെ കെതചോണ്ട് ?

ഇങ്ങന്യാ ങ്ങളെല്ലാം മക്കളെ പോടല് ?

ഇഞ്ഞി മിട്ടത് നിക്കാണ്ട് കയറി കുതിരിക്ക് .....എന്നിട്ട് പറ....

ഞാനിങ്ങളെ തക്കാരതിനോന്നും മന്നെല്ല ....മക്കക്ക്‌ നേരത്തിനു ചോറുണ്ടാക്കി തിന്നിച്ചാ പോരാ .....നല്ലയിറ്റാലത്തെ പടിപ്പിക്കുവേം മാണം .....ഇങ്ങനെണ്ടോ കുട്ട്യേളൊരു ബെയന്യാക്കലു ?

തീരെ ക്ഷമയില്ലാത്ത മരിയോമ്മാന്റെ പൊട്ടി തെറി യുടെ കാരണം പിടി കിട്ടിയില്ലെങ്കിലും കുരുതക്കെടിന്റെ പര്യായം ആയ മൊയ്തൂക്ക എന്തോ ഒപ്പിച്ചു വെച്ചതാണെന്നു  അമ്മട്ക്കാക്ക് മനസ്സിലായി...  ഒട്ടും ആലോചിക്കാതെ അമ്മദ്ക്ക പറഞ്ഞു....

ന്നാ ഞ്ഞൊരു കാര്യം ചെയ്യ് മറിയെ....ചോറും ഇഞ്ഞെന്നെ കൊടുക്ക്‌ ....ഇഞ്ഞെന്നെ പടിപ്പിക്കുവേം ചീതോ ....

ഉത്തരം പറയാനില്ലാതെ മറിയുമ്മ പിറുപിറുത്തു കൊണ്ട് ഇറങ്ങി പോയി....

No comments:

Post a Comment