അല്‍ഖോര്‍ മാളിന്റെ മൂന്നാമത്തെ ഗേറ്റിലൂടെ കടക്കുമ്പോള്‍ ലബനാന് സ്വദേശി ഖാലിദ് അവിടെ നില്ക്കുന്നുണ്ടായിരുന്നു....കയ്യില്‍ എരിഞ്ഞും പുകഞ്ഞും തീര്‍ന്നു കൊണ്ടിരിക്കുന്ന മാല്ബോരോ സിഗരറ്റിന്റെ പുകയില്‍ ലയിച്ചു കൊണ്ടിരിക്കെ എന്നെ കണ്ടപ്പോള്‍ സലാം പറഞ്ഞു...അടുത്ത് ചെന്ന് കുശലം പറയാം എന്ന് കരുതാന്‍ കാരണം ഉണ്ടായിരുന്നു...എന്റെ ഡ്യൂട്ടി സമയം ആയിട്ടുണ്ടായിരുന്നില്ല ....സില്‍വര്‍ ഗാലറിയുടെ ഉടമയാണ് ഖാലിദ് ..വെളുത്തു മെലിഞ്ഞ അതി സുന്ദരന്‍...ശരീരത്തില്‍ നിന്നും വിക്ടോറിയ പെര്‍ഫ്യൂമിന്റെ മണം അന്തരീക്ഷത്തില്‍ ലയിച്ചു കൊണ്ടേ ഇരിക്കുന്നു....കുശലം പറയുന്നതിനിടയില്‍ നാളെ വാലന്റയ്ന്‍ ഡേ ആണെന്നും അത്യാവശ്യം കച്ചവടം നടക്കാനുള്ള സാധ്യത ഉണ്ട്ടെന്നും അവന് പറഞ്ഞു....പൊതുവേ മാളിനകത്ത് കച്ചവടം കുറവാണെന്നും ഖാലിദ് വേ വലാതിപ്പെടുന്നുണ്ടായിരുന്നു ...ഇടയ്ക്ക് എപ്പോഴോ അവന്റെ അടുത്ത ചോദ്യം..
നീ ഗിഫ്റ്റ് ഒന്നും വാങ്ങുന്നില്ലേ?
ഇല്ല ഖാലിദ്...നമ്മള് ഈ ആഘോഷത്തെ അനുകൂലിക്കുന്നില്ല ...മാത്രമല്ല അഞ്ചെട്ടു വര്‍ഷമായി അവള് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്...എന്റെ പ്രണയം പ്രാരബ്ധങ്ങളുടെയും വേദനകളുടെയും വിരഹത്തിന്റെയും തടങ്കലില്‍ അടക്കപ്പെട്ടു പോയി എന്ന് പറഞ്ഞപ്പോള്‍ അവന് ഒന്ന് മന്ദഹസിച്ചു...
മാളിനകതേക്ക് കയറി എന്റെ സ്റ്റോര്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഇടതും വലതും ആയി ചില കാമുകന്മാര് വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു...സ്റ്റോറില്‍ എത്തിയപ്പോള്‍ കബയാന്‍ എന്ന് ഞാന്‍ വിളിക്കുന്ന എന്റെ ഫിലിപ്പിനോ സുഹൃത്ത് ഡെന്നീസ് കണ്ട ഉടനെ വിഷ് ചെയ്തതും ഹാപ്പി വാലന്റയ്ന്‍സ് ഡേ എന്ന് പറഞ്ഞു കൊണ്ടാണ്....അപ്പോള്‍ ആണ് എന്തിനും ഏതിനും സ്ഥാനത്തും അസ്ഥാനത്തും കയറി ഇടപെടുന്ന ജാന്‍ ദീവരോക്സ് ഡിസില്‍വ എന്ന് പേരുള്ള ശ്രീലങ്കക്കാരന് കയറി ഇടപെട്ടത്....നാളത്തെ ദിവസം പഴയ കാലത്തൊക്കെ സ്പെയിനില്‍ പാവപ്പെട്ടവര്‍ക്ക് വല്ല സഹായങ്ങള്‍ കിട്ടുന്ന സുദിനം ആയിരുന്നെങ്കില്‍ ഇന്ന് അത് മാറി ഒട്ടേറെ പെണ്‍കുട്ടികളുടെ കന്യകത്വം നഷ്ടപ്പെടുന്ന ഒരു ദിനം എന്നതില്‍ കവിഞ്ഞു ഒരു വിശേഷം കൊടുക്കാന്‍ പറ്റില്ല എന്നായിരുന്നു അവന്റെ വാദം ....ചില കോണുകളില്‍ സമ്മാനപ്പൊതികള്‍ കൈമാരലുകളും മറ്റു ചിലയിടങ്ങളില്‍ കുടുംബ സമേതം ഭാര്യയും ഭാരതാവും പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു കൊണ്ടിരിക്കുന്നു....ഇതിനിടയിലൂടെ കല്യാണം കഴിച്ചിട്ടും ഒറ്റത്തടിയായി ബാച്ചിലര്‍ എന്ന ഓമനപ്പേരില്‍ മലരാരന്യത്തില്‍ കഴിയുന്ന ചിലര്‍ വായില്‍ വെള്ളം ഊറിച്ചു കൊണ്ട് വായും പൊളിച്ചു ന്നടക്കുന്നുണ്ട് ....ആകെ മൊത്തത്തില്‍ ആഘോഷ തിമിര്‍പ്പില്‍ മാളിന്റെ ഉള്ളകം മാറി പോയോ എന്ന് തോന്നി....നല്ല ജനത്തിരക്ക്...കൂടുതല്‍ പേരും സമ്മാന പൊതികള്‍ ആണ് കൊണ്ട് പോകുന്നത്....അറബികള്‍ ഏറെ ഉല്സാഹ ഭരിതരാവുന്നത് എന്റെ കാഴ്ച്ചയെ വര്നാഭാമാക്കി ...
ഫുഡ് കോര്‍ട്ടില്‍ പോയാല്‍ തീ വിലക്ക് ഒരു ചായ കുടിച്ചു കളയാം എന്ന് ആഗ്രഹിച്ചാണ് മുകളിലേക്ക് കയറാന്‍ ലിഫ്ടിനു അടുത്തെത്തിയത്....ഒരു അറബ് ഫാമിലി എന്റെ പുറകില്‍ ഊഴം കാത്തു നില്‍പ്പുണ്ടായിരുന്നു....ലിഫ്ടിനകത്തു കയറി അവര്‍ക്ക് വേണ്ടി കാത്തു നിന്നെങ്കിലും അവര്‍ കയറിയില്ല...ഇക്കാലത്തും ഇങ്ങിനെ ഉണ്ടോ ആള്ക്കാര് എന്ന് ചിന്തിക്കുന്നതിനിടയില്‍ ലിഫ്റ്റ് മുകളില്‍ എത്തിയിരുന്നു...അറബ് സ്കു എന്ന് പേരില്‍ ഒരു സിറിയന്‍ ഹല്‍വ ക്കടയുടെ തൊട്ടടുത്താണ് ലിഫ്റ്റ് വാതില്‍ തുറക്കുക...അവിടെ പതിവായി ചിരിക്കുന്ന ഒരു മുഖമുണ്ട്....യുദ്ധത്തിന്റെ കനലെരിയുന്ന മുഖത്ത് നിന്നും സകുടുംബം പാലായനം ചെയ്ത സിറിയന്‍ വംശജരില്‍ ഒരു സുന്ദരി...പേര് മര്‍വ ...വിനയത്തിന്റെ നിറകുടം...പരിചയപ്പെട്ടപ്പോള്‍ ഞാന്‍ ദീദി എന്ന് വിളിക്കാം എന്ന് അവരോടു പറഞ്ഞു...അത്ഭുതത്തോടെ അതിന്റെ അര്‍ഥം ചോദിച്ചു എങ്കിലും സിസ്ടര് എന്ന ഒഴുക്കന്‍ മട്ടില്‍ ഒരു മറുപടിയും ഒപ്പം ഞങ്ങള്‍ ഇന്ത്യക്കാര്‍ മുതിര്‍ന്നവരെ വിളിക്കുന്നത് അങ്ങിനെയാനെന്നും പറഞ്ഞപ്പോള്‍ അവര്‍ അങ്ങിനെ തന്നെ വിളിച്ചോളൂ എന്ന് അനുവാദം തന്നു...
ഫുഡ് കോര്‍ട്ടില്‍ ഒരു ചെറിയ വേദി ഒരുക്കിയിട്ടുണ്ട്...കരോക്കെ സംവിധാനത്തില്‍ പിഞ്ചു കുട്ടികള്‍ പാട്ട് പാടുകയും നൃത്തം വെക്കുകയും ചെയുന്നത് കണ്ണിനു കുളിര്‍മയേകി...കാണാന്‍ സമയക്കുറവു ഉണ്ട്....പത്തു മിനിറ്റ് നേരത്തെ ഇടവേളയ്ക്കു വന്ന ഞാന്‍ പെട്ടെന്ന് തിരിച്ചു പോയില്ലെങ്കില്‍ സൂപര്‍ വൈസരുടെ മുട്ടന്‍ തെറി കേള്‍ക്കേണ്ടി വരുമല്ലോ എന്നോര്‍ത്ത് നില്‍ക്കെ വേദിയില്‍ നിന്നും ഒരു അനൌണ്‍ സ്മെന്റ് കേട്ട് തിരിഞ്ഞു നോക്കി...അടുത്തത് ഒരു ഹിന്ദി ഗാനം ആലപിക്കാന്‍ പോകുന്നത് സജ്ന ....ഒരു നിമിഷ നേരം എന്നെ അവിടെ പിടിച്ചു നിര്‍ത്തി....അവളുടെ സ്വര മാധുരി എന്നെ ഞാന്‍ അറിയാതെ ഏതൊക്കെയോ കാലങ്ങളിലേക്ക് ആനയിച്ചു കൊണ്ട് പോയി....
ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ആദ്യമായി മധുരമുള്ള ഒരു ശബ്ദം കേട്ടപ്പോള്‍ അവള്‍ക്കു പിന്നാലെ നടന്നതും അവളില്‍ നിന്ന് നിരന്തരമായ തെറി കേട്ടതും ഓര്‍മയില്‍ ഓടി വന്നു...കെ ടി കുഞ്ഞബ്ദുള്ള മാസ്ടര് എന്നെ പല തവണ വാണിംഗ് തന്നു വിട്ടിട്ടും ഞാന്‍ എന്റെ ഉദ്യമം അവസാനിപ്പിച്ചില്ല...ശരിയാണ്...ആദ്യമായി ഞാന്‍ അവളെ കണ്ടത് വാണിമേല്‍ എം യു പി യുടെ സ്ടാഫ് റൂമില്‍ വെച്ചായിരുന്നു....സംഗീതത്തിന്റെ ടീച്ചര്‍ അവളെ കൊണ്ട് പാട്ട് പാടിക്കുന്നു...ഹാജര്‍ പട്ടിക എടുത്തു കൊണ്ട് വരാന്‍ എന്നെ മാഷ് സ്ടാഫ് റൂമിലേക്ക് വിട്ടത് ഒരു അനുഗ്രഹമായി തോന്നി....കുറെ നേരം അവളുടെ സ്വരമാധുരി ആസ്വദിച്ചു നില്‍ക്കണം എന്നുണ്ടായിരുന്നു...നടന്നില്ല...അന്ന് തുടങ്ങിയതാണ് അവളുടെ പിന്നാലെ ഉള്ള അലച്ചില്‍...ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ തുടങ്ങി അല്ലെ എന്നായിരുന്നു കൂട്ടുകാരില്‍ ചിലരുടെയും കെ ടി യുടെയും ഒക്കെ ചോദ്യം...ചോദ്യശരങ്ങള്‍ അവഗണിച്ചു കൊണ്ട് വണ്‍ വേ പ്രണയത്തിന്റെ തീവണ്ടി അതി ശക്തമായി കുതിച്ചു കൊണ്ടേ ഇരുന്നു....
എഴുതി കൊണ്ട് പോയ പ്രണയ ലേഖനങ്ങള്‍ അവള് നിരസിച്ചു കൊണ്ടേ ഇരുന്നു...പിന്മാറാന് ഞാന്‍ തയ്യാറായതും ഇല്ല...നാളുകള്‍ കൊഴിഞ്ഞു പോയി....എട്ടാം ക്ലാസ്സിലേക്ക് പോകുമ്പോള്‍ അവള് ക്രസന്റ് ഹൈ സ്കൂളില്‍ ഉണ്ടാവില്ല എന്ന അറിവ് എന്നെ വല്ലാതെ വേദനിപ്പിച്ചു...ഏകാന്തതയില്‍ നിന്നും മുക്തി നേടി മറ്റു സുന്ദരികള്‍ക്ക് നേരെ പ്രണയ പരവശനായി എഴുതി വെച്ച കത്തുകള്‍ വിതരണം ചെയ്തു കൊണ്ടിരിക്കെ ആണ് അവളുടെ അയല്‍വാസി ആ വിവരം പറയുന്നത്...ഒന്‍പതാം ക്ലാസ്സില്‍ അവള് വന്നു ചേര്‍ന്നപ്പോള്‍ കാലി ടാങ്കില്‍ പെട്രോള്‍ അടിച്ചു കിട്ടിയ പവര്‍ ആയിരുന്നു എനിക്ക്....പുനര്‍ ചിന്തനക്കുള്ള അപേക്ഷ അവള് സ്വീകരിച്ചില്ല....നിരന്തരം അവഗണിക്കപ്പെട്ടപ്പോള്‍ പോട്ടെ പുല്ല് എന്ന് വിചാരിച്ചു ഞാന്‍ ആ വിഷയത്തില്‍ നിന്നും കയ്യൊഴിഞ്ഞു....അല്ല ...എന്റെ ആദ്യ പ്രണയ സങ്കല്പവും സ്വപ്നാടനവും എല്ലാം കൂറ്റന്‍ മതിലിനിടിച്ചു തകര്‍ന്നു തരിപ്പണം ആയി പോയി എന്ന് പറയാം...അതെ...അതാണ് ശരിയും ....
കാലങ്ങള്‍ ഉദയാസ്തമനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു കടന്നു പോയി......ഓണവും വിഷുവും പെരുന്നാളും നോമ്പ് കാലവും എല്ലാം എല്ലാം....യാത്രയില്‍ ഏതോ വഴിയില്‍ വെച്ച് വീട്ടുകാര്‍ ചൂണ്ടി കാണിച്ചു തന്ന നല്ല പാതിയെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോന്നു...അവള്‍ക്കും അറിയാന്‍ താല്പര്യം...ആരെ എങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്നായിരുന്നു....താല്‍ക്കാലിക സൌകര്യത്തിനു വേണ്ടി ഇല്ലെന്നു കള്ളം പറഞ്ഞു വെച്ച് യാത്ര തുടര്‍ന്നു ...
വീട്ടിലെ ഫോണ്‍ തകരാറില്‍ ആയപ്പോള്‍ പരാതി പറയാന്‍ ആണ് കുളപ്പരംബിലെ എക്സ്ചേഞ്ചിന്റെ ക്യൂവില്‍ നിന്നത്....അകത്തു നിന്നും ചന്ത്രേട്ടന്‍ പരാതികള്‍ ചോദിച്ചും അറിഞ്ഞും എഴുതി വെക്കുന്നതിനിടയില്‍ എന്റെ മുന്നിലത്തെ വരിയില്‍ നില്ക്കുന്ന അവളെ ഞാന്‍ കണ്ടു....അതെ...എന്റെ സകല അഭ്യര്തനകളും കാറ്റില്‍ പറത്തി ഈ വഴിക്ക് കണ്ടു പോകരുതെന്ന് നോട്ടം കൊണ്ട് പറഞ്ഞു വെച്ച് പോയ അവള്...എന്നെ കണ്ടതും തലയില്‍ കൈ വെച്ച് കൊണ്ട് പറഞ്ഞു....
അള്ളോ ഇതാര്യാ പടച്ചോനെ ഇക്കാണ്ന്നെ ?
കൂടെ മകളും ഉണ്ടായിരുന്നു....പത്താം ക്ലാസ്സുകാരിയാനത്രെ മകള്‍....പണ്ടത്തെ ആ ഗായികയെ മുറിച്ചു മാറ്റി വെച്ച ഒരു കഷ്ണം
സംസാരത്തിനിടയില്‍ അവള് പറഞ്ഞു...
ഇങ്ങനെല്ലം ആവ്വെനായിരിക്കും പടച്ചോന്റെ വിധി...അല്ലെങ്കിലും ഇഞ്ഞി അന്ന് എന്റെ ബയ്യെന്നെ ബെരുമ്മോ ന്നും പ്രേമോം മന്നാങ്കട്ട്യോന്നും എനക്കരിഞ്ഞൂടെനൂ....അത് തിരീമ്മനെക്ക് ഇവള് ബെലുതാവ്വേം ചെയ്തു....
യാത്ര പറഞ്ഞു പിരിയുമ്പോള്‍ അവളുടെ കുട്ടിക്കാലത്തെ കൌതുകം നിറഞ്ഞ കണ്ണുകള്‍ എന്നെ പിന്തുടരുന്നത് ഞാന്‍ ഹൃദയത്തിന്റെ കണ്ണാടിയില്‍ കാണുന്നുണ്ടായിരുന്നു....
നീ ഗിഫ്റ്റ് ഒന്നും വാങ്ങുന്നില്ലേ?
ഇല്ല ഖാലിദ്...നമ്മള് ഈ ആഘോഷത്തെ അനുകൂലിക്കുന്നില്ല ...മാത്രമല്ല അഞ്ചെട്ടു വര്‍ഷമായി അവള് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്...എന്റെ പ്രണയം പ്രാരബ്ധങ്ങളുടെയും വേദനകളുടെയും വിരഹത്തിന്റെയും തടങ്കലില്‍ അടക്കപ്പെട്ടു പോയി എന്ന് പറഞ്ഞപ്പോള്‍ അവന് ഒന്ന് മന്ദഹസിച്ചു...
മാളിനകതേക്ക് കയറി എന്റെ സ്റ്റോര്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഇടതും വലതും ആയി ചില കാമുകന്മാര് വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു...സ്റ്റോറില്‍ എത്തിയപ്പോള്‍ കബയാന്‍ എന്ന് ഞാന്‍ വിളിക്കുന്ന എന്റെ ഫിലിപ്പിനോ സുഹൃത്ത് ഡെന്നീസ് കണ്ട ഉടനെ വിഷ് ചെയ്തതും ഹാപ്പി വാലന്റയ്ന്‍സ് ഡേ എന്ന് പറഞ്ഞു കൊണ്ടാണ്....അപ്പോള്‍ ആണ് എന്തിനും ഏതിനും സ്ഥാനത്തും അസ്ഥാനത്തും കയറി ഇടപെടുന്ന ജാന്‍ ദീവരോക്സ് ഡിസില്‍വ എന്ന് പേരുള്ള ശ്രീലങ്കക്കാരന് കയറി ഇടപെട്ടത്....നാളത്തെ ദിവസം പഴയ കാലത്തൊക്കെ സ്പെയിനില്‍ പാവപ്പെട്ടവര്‍ക്ക് വല്ല സഹായങ്ങള്‍ കിട്ടുന്ന സുദിനം ആയിരുന്നെങ്കില്‍ ഇന്ന് അത് മാറി ഒട്ടേറെ പെണ്‍കുട്ടികളുടെ കന്യകത്വം നഷ്ടപ്പെടുന്ന ഒരു ദിനം എന്നതില്‍ കവിഞ്ഞു ഒരു വിശേഷം കൊടുക്കാന്‍ പറ്റില്ല എന്നായിരുന്നു അവന്റെ വാദം ....ചില കോണുകളില്‍ സമ്മാനപ്പൊതികള്‍ കൈമാരലുകളും മറ്റു ചിലയിടങ്ങളില്‍ കുടുംബ സമേതം ഭാര്യയും ഭാരതാവും പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു കൊണ്ടിരിക്കുന്നു....ഇതിനിടയിലൂടെ കല്യാണം കഴിച്ചിട്ടും ഒറ്റത്തടിയായി ബാച്ചിലര്‍ എന്ന ഓമനപ്പേരില്‍ മലരാരന്യത്തില്‍ കഴിയുന്ന ചിലര്‍ വായില്‍ വെള്ളം ഊറിച്ചു കൊണ്ട് വായും പൊളിച്ചു ന്നടക്കുന്നുണ്ട് ....ആകെ മൊത്തത്തില്‍ ആഘോഷ തിമിര്‍പ്പില്‍ മാളിന്റെ ഉള്ളകം മാറി പോയോ എന്ന് തോന്നി....നല്ല ജനത്തിരക്ക്...കൂടുതല്‍ പേരും സമ്മാന പൊതികള്‍ ആണ് കൊണ്ട് പോകുന്നത്....അറബികള്‍ ഏറെ ഉല്സാഹ ഭരിതരാവുന്നത് എന്റെ കാഴ്ച്ചയെ വര്നാഭാമാക്കി ...
ഫുഡ് കോര്‍ട്ടില്‍ പോയാല്‍ തീ വിലക്ക് ഒരു ചായ കുടിച്ചു കളയാം എന്ന് ആഗ്രഹിച്ചാണ് മുകളിലേക്ക് കയറാന്‍ ലിഫ്ടിനു അടുത്തെത്തിയത്....ഒരു അറബ് ഫാമിലി എന്റെ പുറകില്‍ ഊഴം കാത്തു നില്‍പ്പുണ്ടായിരുന്നു....ലിഫ്ടിനകത്തു കയറി അവര്‍ക്ക് വേണ്ടി കാത്തു നിന്നെങ്കിലും അവര്‍ കയറിയില്ല...ഇക്കാലത്തും ഇങ്ങിനെ ഉണ്ടോ ആള്ക്കാര് എന്ന് ചിന്തിക്കുന്നതിനിടയില്‍ ലിഫ്റ്റ് മുകളില്‍ എത്തിയിരുന്നു...അറബ് സ്കു എന്ന് പേരില്‍ ഒരു സിറിയന്‍ ഹല്‍വ ക്കടയുടെ തൊട്ടടുത്താണ് ലിഫ്റ്റ് വാതില്‍ തുറക്കുക...അവിടെ പതിവായി ചിരിക്കുന്ന ഒരു മുഖമുണ്ട്....യുദ്ധത്തിന്റെ കനലെരിയുന്ന മുഖത്ത് നിന്നും സകുടുംബം പാലായനം ചെയ്ത സിറിയന്‍ വംശജരില്‍ ഒരു സുന്ദരി...പേര് മര്‍വ ...വിനയത്തിന്റെ നിറകുടം...പരിചയപ്പെട്ടപ്പോള്‍ ഞാന്‍ ദീദി എന്ന് വിളിക്കാം എന്ന് അവരോടു പറഞ്ഞു...അത്ഭുതത്തോടെ അതിന്റെ അര്‍ഥം ചോദിച്ചു എങ്കിലും സിസ്ടര് എന്ന ഒഴുക്കന്‍ മട്ടില്‍ ഒരു മറുപടിയും ഒപ്പം ഞങ്ങള്‍ ഇന്ത്യക്കാര്‍ മുതിര്‍ന്നവരെ വിളിക്കുന്നത് അങ്ങിനെയാനെന്നും പറഞ്ഞപ്പോള്‍ അവര്‍ അങ്ങിനെ തന്നെ വിളിച്ചോളൂ എന്ന് അനുവാദം തന്നു...
ഫുഡ് കോര്‍ട്ടില്‍ ഒരു ചെറിയ വേദി ഒരുക്കിയിട്ടുണ്ട്...കരോക്കെ സംവിധാനത്തില്‍ പിഞ്ചു കുട്ടികള്‍ പാട്ട് പാടുകയും നൃത്തം വെക്കുകയും ചെയുന്നത് കണ്ണിനു കുളിര്‍മയേകി...കാണാന്‍ സമയക്കുറവു ഉണ്ട്....പത്തു മിനിറ്റ് നേരത്തെ ഇടവേളയ്ക്കു വന്ന ഞാന്‍ പെട്ടെന്ന് തിരിച്ചു പോയില്ലെങ്കില്‍ സൂപര്‍ വൈസരുടെ മുട്ടന്‍ തെറി കേള്‍ക്കേണ്ടി വരുമല്ലോ എന്നോര്‍ത്ത് നില്‍ക്കെ വേദിയില്‍ നിന്നും ഒരു അനൌണ്‍ സ്മെന്റ് കേട്ട് തിരിഞ്ഞു നോക്കി...അടുത്തത് ഒരു ഹിന്ദി ഗാനം ആലപിക്കാന്‍ പോകുന്നത് സജ്ന ....ഒരു നിമിഷ നേരം എന്നെ അവിടെ പിടിച്ചു നിര്‍ത്തി....അവളുടെ സ്വര മാധുരി എന്നെ ഞാന്‍ അറിയാതെ ഏതൊക്കെയോ കാലങ്ങളിലേക്ക് ആനയിച്ചു കൊണ്ട് പോയി....
ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ആദ്യമായി മധുരമുള്ള ഒരു ശബ്ദം കേട്ടപ്പോള്‍ അവള്‍ക്കു പിന്നാലെ നടന്നതും അവളില്‍ നിന്ന് നിരന്തരമായ തെറി കേട്ടതും ഓര്‍മയില്‍ ഓടി വന്നു...കെ ടി കുഞ്ഞബ്ദുള്ള മാസ്ടര് എന്നെ പല തവണ വാണിംഗ് തന്നു വിട്ടിട്ടും ഞാന്‍ എന്റെ ഉദ്യമം അവസാനിപ്പിച്ചില്ല...ശരിയാണ്...ആദ്യമായി ഞാന്‍ അവളെ കണ്ടത് വാണിമേല്‍ എം യു പി യുടെ സ്ടാഫ് റൂമില്‍ വെച്ചായിരുന്നു....സംഗീതത്തിന്റെ ടീച്ചര്‍ അവളെ കൊണ്ട് പാട്ട് പാടിക്കുന്നു...ഹാജര്‍ പട്ടിക എടുത്തു കൊണ്ട് വരാന്‍ എന്നെ മാഷ് സ്ടാഫ് റൂമിലേക്ക് വിട്ടത് ഒരു അനുഗ്രഹമായി തോന്നി....കുറെ നേരം അവളുടെ സ്വരമാധുരി ആസ്വദിച്ചു നില്‍ക്കണം എന്നുണ്ടായിരുന്നു...നടന്നില്ല...അന്ന് തുടങ്ങിയതാണ് അവളുടെ പിന്നാലെ ഉള്ള അലച്ചില്‍...ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ തുടങ്ങി അല്ലെ എന്നായിരുന്നു കൂട്ടുകാരില്‍ ചിലരുടെയും കെ ടി യുടെയും ഒക്കെ ചോദ്യം...ചോദ്യശരങ്ങള്‍ അവഗണിച്ചു കൊണ്ട് വണ്‍ വേ പ്രണയത്തിന്റെ തീവണ്ടി അതി ശക്തമായി കുതിച്ചു കൊണ്ടേ ഇരുന്നു....
എഴുതി കൊണ്ട് പോയ പ്രണയ ലേഖനങ്ങള്‍ അവള് നിരസിച്ചു കൊണ്ടേ ഇരുന്നു...പിന്മാറാന് ഞാന്‍ തയ്യാറായതും ഇല്ല...നാളുകള്‍ കൊഴിഞ്ഞു പോയി....എട്ടാം ക്ലാസ്സിലേക്ക് പോകുമ്പോള്‍ അവള് ക്രസന്റ് ഹൈ സ്കൂളില്‍ ഉണ്ടാവില്ല എന്ന അറിവ് എന്നെ വല്ലാതെ വേദനിപ്പിച്ചു...ഏകാന്തതയില്‍ നിന്നും മുക്തി നേടി മറ്റു സുന്ദരികള്‍ക്ക് നേരെ പ്രണയ പരവശനായി എഴുതി വെച്ച കത്തുകള്‍ വിതരണം ചെയ്തു കൊണ്ടിരിക്കെ ആണ് അവളുടെ അയല്‍വാസി ആ വിവരം പറയുന്നത്...ഒന്‍പതാം ക്ലാസ്സില്‍ അവള് വന്നു ചേര്‍ന്നപ്പോള്‍ കാലി ടാങ്കില്‍ പെട്രോള്‍ അടിച്ചു കിട്ടിയ പവര്‍ ആയിരുന്നു എനിക്ക്....പുനര്‍ ചിന്തനക്കുള്ള അപേക്ഷ അവള് സ്വീകരിച്ചില്ല....നിരന്തരം അവഗണിക്കപ്പെട്ടപ്പോള്‍ പോട്ടെ പുല്ല് എന്ന് വിചാരിച്ചു ഞാന്‍ ആ വിഷയത്തില്‍ നിന്നും കയ്യൊഴിഞ്ഞു....അല്ല ...എന്റെ ആദ്യ പ്രണയ സങ്കല്പവും സ്വപ്നാടനവും എല്ലാം കൂറ്റന്‍ മതിലിനിടിച്ചു തകര്‍ന്നു തരിപ്പണം ആയി പോയി എന്ന് പറയാം...അതെ...അതാണ് ശരിയും ....
കാലങ്ങള്‍ ഉദയാസ്തമനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു കടന്നു പോയി......ഓണവും വിഷുവും പെരുന്നാളും നോമ്പ് കാലവും എല്ലാം എല്ലാം....യാത്രയില്‍ ഏതോ വഴിയില്‍ വെച്ച് വീട്ടുകാര്‍ ചൂണ്ടി കാണിച്ചു തന്ന നല്ല പാതിയെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോന്നു...അവള്‍ക്കും അറിയാന്‍ താല്പര്യം...ആരെ എങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്നായിരുന്നു....താല്‍ക്കാലിക സൌകര്യത്തിനു വേണ്ടി ഇല്ലെന്നു കള്ളം പറഞ്ഞു വെച്ച് യാത്ര തുടര്‍ന്നു ...
വീട്ടിലെ ഫോണ്‍ തകരാറില്‍ ആയപ്പോള്‍ പരാതി പറയാന്‍ ആണ് കുളപ്പരംബിലെ എക്സ്ചേഞ്ചിന്റെ ക്യൂവില്‍ നിന്നത്....അകത്തു നിന്നും ചന്ത്രേട്ടന്‍ പരാതികള്‍ ചോദിച്ചും അറിഞ്ഞും എഴുതി വെക്കുന്നതിനിടയില്‍ എന്റെ മുന്നിലത്തെ വരിയില്‍ നില്ക്കുന്ന അവളെ ഞാന്‍ കണ്ടു....അതെ...എന്റെ സകല അഭ്യര്തനകളും കാറ്റില്‍ പറത്തി ഈ വഴിക്ക് കണ്ടു പോകരുതെന്ന് നോട്ടം കൊണ്ട് പറഞ്ഞു വെച്ച് പോയ അവള്...എന്നെ കണ്ടതും തലയില്‍ കൈ വെച്ച് കൊണ്ട് പറഞ്ഞു....
അള്ളോ ഇതാര്യാ പടച്ചോനെ ഇക്കാണ്ന്നെ ?
കൂടെ മകളും ഉണ്ടായിരുന്നു....പത്താം ക്ലാസ്സുകാരിയാനത്രെ മകള്‍....പണ്ടത്തെ ആ ഗായികയെ മുറിച്ചു മാറ്റി വെച്ച ഒരു കഷ്ണം
സംസാരത്തിനിടയില്‍ അവള് പറഞ്ഞു...
ഇങ്ങനെല്ലം ആവ്വെനായിരിക്കും പടച്ചോന്റെ വിധി...അല്ലെങ്കിലും ഇഞ്ഞി അന്ന് എന്റെ ബയ്യെന്നെ ബെരുമ്മോ ന്നും പ്രേമോം മന്നാങ്കട്ട്യോന്നും എനക്കരിഞ്ഞൂടെനൂ....അത് തിരീമ്മനെക്ക് ഇവള് ബെലുതാവ്വേം ചെയ്തു....
യാത്ര പറഞ്ഞു പിരിയുമ്പോള്‍ അവളുടെ കുട്ടിക്കാലത്തെ കൌതുകം നിറഞ്ഞ കണ്ണുകള്‍ എന്നെ പിന്തുടരുന്നത് ഞാന്‍ ഹൃദയത്തിന്റെ കണ്ണാടിയില്‍ കാണുന്നുണ്ടായിരുന്നു....
പ്രണയ ദിന ത്തില്‍ വായിച്ച വിരസത നിറഞ്ഞ പോസ്റ്റുകളില്‍ നിന്നും ഏറെ വ്യതസ്തമായ ഒരു വായനാനുഭവം നല്കുന്നു ഈ കുറിപ്പ് , എഴുത്തിന്റെ ശൈലിയും കൊള്ളാം , കൂടുതല്‍ പേര് വായിക്കട്ടെ ഇത് . ആശംസകള്‍
ReplyDeleteThank you Faisal babu
Deletethank you for valuable comments
ReplyDeleteവായിച്ചു ഹാഷിം ഇഷ്ടപ്പെട്ടൂ, ആശംസകള്‍
ReplyDeleteതാങ്ക് യൂ പ്രവീണ്‍
Deleteഅതിഭാവുകത്വം ഒട്ടുമില്ലാതെ ഹൃദയം തൊടുന്ന ശൈലിയില്‍ എഴുതി ..
ReplyDeleteThank you Siyaf bhai
Deleteനല്ല ആഖ്യാനം. ഇഷ്ടപ്പെട്ടു.
ReplyDeleteThank you Muhammad
Deleteകൊള്ളാട്ടോ.. :)
ReplyDeleteThank you Sir
Deleteനന്നായി പറഞ്ഞു,
ReplyDeleteതുടരുക
Thanks Shaju sahib
Deleteശരിക്കും ഉള്ളിൽ നിന്നും വന്ന പഴയകാല
ReplyDeleteപ്രണയത്തിന്റെ ഈണങ്ങൾ വീണമീട്ടുന്നിണ്ടിവിടെ കേട്ടൊ ഭായ്
Thank you Bilathi
Deleteപലപ്പോഴും തോന്നിയിട്ടുണ്ട്. സ്വന്തമാകുമ്പോഴോ... നഷ്ടപ്പെടുമ്പോഴോ അല്ല പ്രണയങ്ങള്‍ സംഭവിക്കുന്നത്, അതിനിടയില്‍ എവിടെയോ എപ്പോഴൊ ആണ്. ഈ പോസ്റ്റ് എന്റെ തോന്നല്‍ ശരി വെക്കുന്നു. സ്വാഭാവികത തുളുമ്പുന്ന ശൈലി. കൊള്ളാം. ആശംസകള്‍.
ReplyDelete