Pages

Sunday 9 February 2014

നീറുന്ന മനസ്സിലേക്ക്

ആശയ ദാരിദ്ര്യം സംഭവിക്കുന്നത്‌ 
മനസ്സ് വേവുമ്പോഴാണ്‌ 
ഉള്ളും പുറവും നീറ്റലിന്റെ 
പാരമ്യതയില്‍ നില്‍ക്കുമ്പോഴും 
ഞാന്‍ നിനക്ക് പ്രതിഷ്ഠ നല്‍കിയത് 
മനസ്സിന്റെ കണ്ണാടി ക്കൂട്ടിലാണ് 
നിന്നോടുള്ള സംവാദവും സംവേദനവും 
തേനില്‍ പുരട്ടിയെടുതാണ് 
ഞാന്‍ പകരുന്നത് 
നീ പകരം തരുന്നത് 
കാരിരുമ്പിന്റെ തറയ്ക്കുന്ന വേദനയും

ചങ്ങലയില്‍ തളച്ചു പൂട്ടിയിട്ട
നിന്റെ കൈ കാലുകളില്‍
കുത്തി ഒലിക്കുന്ന വ്രണം മണത്തു നോക്കി
ആനന്ദം കണ്ടെത്തുവാന്‍ ഈ ലോകം
അവിടം സ്വര്‍ഗമെന്നു
വ്യഥാ നിനച്ചു പോയ പേക്കിനാവ്
ഒരു നാള്‍ വരുമെന്ന ശുഭ പ്രതീക്ഷയെ
കശക്കി എറിഞ്ഞവര്‍
ആര്‍ത്തട്ടഹസിച്ചു പൊട്ടി ചിരിച്ചവര്‍

കപടമീ ലോകമെന്നറിയുവാന്‍
നാളുകള്‍ തന്‍ വേദനയും വേവലാതിയും
ചുമന്നു നടന്നു കഴുത കണക്കെ
ഇനിയും ചുമക്കുവാന്‍ നീ കഴുത തന്നെ
ആത്മാവ് വഴിയില്‍ ഉപേക്ഷിച്ചവന്
ആത്മാര്‍ഥത നീ തോണ്ടി നോക്കരുത്
കാപട്യം ഇന്നീ ലോകത്തിനു
അലങ്കാരമത്രെ വഞ്ചനയും
അവന്‍ ആണ് ഇന്നിന്റെ മാന്യന്‍
അവനു ആണ് ഇരിപ്പിടവും
സിംഹാസനവും പുഷ്പ കിരീടവും 

No comments:

Post a Comment